Sunday, June 5, 2011

സോഷ്യലിസ്റ്റ്‌


 



ആദ്യമായി  ഇന്നാണ് ഞാന്‍ കണ്ണാടി നോക്കിയത് !!! എന്റെ മുഖം പഴയതിനേക്കാള്‍ സുന്ദരമായിട്ടുണ്ടോ എന്ന് നോക്കുകയായിരുന്നു ഞാന്‍ ആ പ്രക്രിയ എന്നും നടത്താരുള്ളതാണ് അപ്പോള്‍ പിന്നെ ഞാനാദ്യം പറഞ്ഞത് നുണ ആകില്ലേ എന്ന് നിങ്ങള്‍ സംശയിച്ചേക്കാം. സംശയിക്കാന്‍ വരട്ടെ എന്റെ സൌന്ദര്യം തേടി ആണ് ഞാന്‍ എന്നും കണ്ണാടി നോക്കാറുള്ളത് എന്നെ കാണാന്‍ ഞാന്‍ അത് വരെ കണ്ണാടി നോക്കിയിട്ടില്ല. ഇപ്പോള്‍ നോക്കിയതും എന്നെ കാണാന്‍ അല്ല എന്റെ സൌന്ദര്യം തന്നെ ആയിരുന്നു ലക്‌ഷ്യം നോട്ടത്തിനിടയില്‍ കണ്ണാടിയില്‍ എന്റെ വ്യത്യസ്തമായ ഒരു മുഖം പെട്ടെന്ന് എന്റെ ശ്രദ്ധയില്‍ പെട്ടു. ഞാന്‍ വീണ്ടും സൂക്ഷിച്ചു നോക്കി അതെ ഞാന്‍ തന്നെ പക്ഷെ പഴയതില്‍ നിന്നു വ്യത്യസ്തമായി എന്റെ മുഖത്തില്‍ ചില വരകളും കുറികളും ഒക്കെ വന്നിരിക്കുന്നു ഒന്ന് രണ്ടു താടി രോമങ്ങള്‍ നരച്ചു തുടങ്ങിയിരിക്കുന്നു അപ്പോള്‍ എനിക്ക് ചെറിയ പരിഭ്രമവും ഉല്‍ കിടിലവും ഒക്കെ ഉണ്ടായി .മരണത്തെ ഓര്‍മ്മപെടുതുമല്ലോ നര . അത് കൊണ്ടാകാം  എന്റെ ചിന്തകള്‍ക്ക്  അങ്ങിനെ   ഒരു തെന്നന്തിരിവ്  തോന്നിയത്.  എനിക്ക് വയസ്സായി തുടങ്ങിയിരിക്കുന്നു അപ്പോള്‍ എനിക്ക് നേരത്തെ വയസ്സയിട്ടുണ്ടയിരുന്നില്ലേ അല്ല വയസ്സായി എന്ന് പറഞ്ഞാല്‍ സാധാരണ അര്‍ത്ഥത്തില്‍   എടുത്താല്‍ മതി അപ്പോള്‍ പ്രശ്നമല്ല .ഏതായാലും എന്റെ പ്രായത്തിന്റെ പകുതിയോളം കഴിഞ്ഞിട്ടുണ്ടാകാം പക്ഷെ ഇന്നലയിലെ ഞാന്‍ എന്തായിരുന്നു എന്നാണ് ഞാന്‍ ആദ്യം ചിന്തിച്ചത് . ഈ ഭൂമിയില്‍   ഞാന്‍ ജനിച്ചു വീണിട്ട് മുപ്പത്തി അഞ്ചു  സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു ഒന്ന് മുതല്‍  അഞ്ചു  വയസ്സ് വരെ സാധാരണ ബാല്യം തന്നെ ആയിരുന്നിരിക്കാം   എന്റെതും  നൂല്‍ബന്ധമില്ലെങ്കിലും കാലില്‍ എപ്പോഴും ഉണ്ടാകുമായിരുന്ന ചെരുപ്പ് ( വലിപ്പം ഒരു പ്രശ്നമായിരുന്നില്ല  ) , അത് കണ്ടു എന്നെ കളിയാക്കുമായിരുന്ന കണ്ടന്‍ ഇബ്രാഹിം കാക്ക (അദ്ദേഹം എന്റെ ചെറുപ്പ കാലത്ത് തന്നെ ഇഹലോകം  വെടിഞ്ഞു ) എന്റെ അനുജനെ  തൊട്ടിയില്‍ കിടത്തി പാട്ട് പാടി ഉറക്കുന്ന ഉമ്മ ,ഉമ്മയുടെ പാട്ടിനൊപ്പം തലയാട്ടി   കൊണ്ട് ഞാന്‍ ഇടയില്‍ കയറി "ഉമ്മ എന്റെ കാറിന്റെ പാട്ട് പാടൂ " എന്ന എന്റെ കൊഞ്ചല്‍,  "നജീബിന്റെ കാറ് വെള്ള കാറ്........." അല്ല ഉമ്മ പച്ച  കാറിന്റെ  പാട്ട് ... അങ്ങിനെ ഉമ്മ പാടുന്ന  ഒരു കളറിലും തൃപ്തനാകാതെ കളറുകള്‍ മാറ്റി മാറ്റി  ആവശ്യപ്പെട്ടു കൊണ്ട് ഞാന്‍ ഇങ്ങിനെ  ചെറിയ ചെറിയ ചില ഓര്‍മ്മകള്‍ എന്റെ ബാല്യത്തിന്റെതായി ഓര്‍മ്മയില്‍ തെളിയുന്നു പിന്നീടു ഗള്‍ഫില്‍  നിന്നു പോയി ആദ്യമായി ഒരു കാറ് സ്വന്തമാക്കിയപ്പോള്‍  അത് കാണാന്‍ ഉമ്മ ജീവിച്ചിരിപ്പില്ലല്ലോ  എന്ന ദുഃഖം ഇന്നും ബാക്കി ...  
ഓര്‍മ്മയില്‍  ഇപ്പോഴും തങ്ങി നില്‍ക്കുന്ന  ചില കാര്യങ്ങളില്‍. മറ്റു  ചിലത്  ഇങ്ങിനെ  വായിക്കാം  ഞാന്‍ അന്ന്  ഒന്നാം ക്ലാസ്സില്‍  പഠിക്കുന്നു പഠനം  ഇന്നത്തെ പോലെ അത്ര വലിയ ഒരു ബാലികേറ  മലയാല്ലത്തതിനാല്‍ ആകാം കളിക്കാനും പറമ്പിലും തൊടിയിലും പാറി കളിക്കാന്‍ കുറെ സമയം കിട്ടിയിരുന്നു എനിക്ക് എനിക്ക് മാത്രമല്ല എന്റെ പ്രായത്തിലുള്ള  എല്ലാവര്ക്കും   അതിന്റെ  രസം  അനുഭവിക്കാന്‍  അവസരം കിട്ടിയിട്ടുണ്ടായിരുന്നു. ആ കാലത്ത് പറമ്പിലെ പണിക്കു വരാറുള്ള കരടി  കാര്‍ത്തികേയന്‍ (അന്ന്  അയാള്‍ക്ക്‌ അങ്ങിനെ ഒരു ചെല്ല പേരുള്ള വിവരം  എനിക്കില്ലായിരുന്നു )  കൈക്കോട്ടു കൊണ്ട് മണ്ണ് കോരി  കൈ ഒന്ന് വലിച്ചു  ഒന്ന് പൊക്കി കയ്യിന്റെ കുഴ ഒന്ന് വെട്ടിച്ചു കൈക്കൊട്ടിലുള്ള മണ്ണ് പൂ പോലെ വിടര്‍ത്തി  എറിയുന്ന കൈക്കോട്ട്  പണിക്കാരുടെ ജോലി കണ്ടു നില്ക്കാന്‍  വളരെ രസമായിരുന്നു .അന്ന് വാപ്പ വാങ്ങി  തരുന്ന ട്രൌസരുകളുടെ  മൂട് എത്രയും  പെട്ടെന്ന് ഒരു തുള  യുണ്ടാക്കുക  എന്നത്  എന്റെ സ്ഥിരം പരിപാടി ആയിരുന്നു പിന്നിലൂടെ  അല്‍പ്പം കാറ്റു കടക്കുന്നതിന്റെ സുഖം  അറിഞ്ഞിട്ടോ എന്തോ എവിടെ എങ്കിലും പരുപരുത്ത പ്രതലത്തില്‍ ഇരിക്കുക  ഒന്ന് നിരങ്ങുക ഒന്നെഴുന്നേറ്റു പിന്നെയും അത് പോലെ തന്നെ ആവര്‍ത്തിക്കുക അങ്ങിനെ കൂടുതല്‍ മര്‍ദ്ദം കൊടുക്കുന്ന വലതു ഭാഗത്ത്‌ അമീബ പോലുള്ള  ഒരു കഷണം  അവിടെ  നിന്നു അപ്രത്യക്ഷമാക്കുന്ന  ആ കലാപരിപാടിക്ക്  മൂട് കീറല്‍ എന്ന ശാസ്ത്രനാമവും  നല്‍കിയിട്ടുണ്ടായിരുന്നു ഞങ്ങള്‍ . മൂട് കീറിയ ട്രൌസര്‍ നോക്കി എന്നെ കളിയാക്കി കൊണ്ട് കാര്‍ത്തികേയന്‍ പറയും " ഈ ചെക്കന്‍ മോമുക്ക (മുഹമ്മദ്‌ ഇക്ക ലോപിച്ച്  ) ഓല വാങ്ങാന്‍ പോയപ്പോള്‍ വഴിന്നു കിട്ടിയതാ അത് കൊണ്ടാണ്  ഇവന് മൂട് കീറിയ ട്രൌസര്‍ " ഞാനും  വിട്ടു  കൊടുക്കില്ല  എന്റെ അസ്ഥിത്വം തന്നെ ചോദ്യം ചെയ്യുന്ന ആ പ്രസ്താവന അയാളെ എന്റെ ഏറ്റവും വലിയ ശത്രു ആക്കിയിരുന്നു. എങ്കിലും അവരുടെ  ജോലിയുടെ സൌന്ദര്യം കാണാന്‍ വീണ്ടും  അവരുടെ  അടുത്ത്   പോയി നില്‍ക്കല്‍  എന്റെ ഒരു ആവേശമായിരുന്നു . അങ്ങിനെ അവരുമായി പല പല സംസാരങ്ങളുമായി പോയിക്കൊണ്ടിരിക്കെ എന്റെ ഏതോ ഒരു പ്രസ്താവന കേട്ട്  കാര്‍ത്തികേയന്റെ വക മറ്റൊരു പ്രസ്താവന വന്നു " മോമുക്കാടെ മക്കളില്‍ ഇവന്‍ ആളൊരു സോഷ്യലിസ്റ്റ്‌ ആണ് " കേട്ട പാതി കേള്ല്‍ക്കാത്ത പാതി ഞാന്‍ അയാളെ കുറെ മണ്ണ് വാരി എറിഞ്ഞു എന്റെ കുഞ്ഞു  വായില്‍  വന്ന എല്ലാ തരം ചീത്തകളും ഞാന്‍ അയാളെ വിളിച്ചു എന്ത് പറഞ്ഞാലും ഞാന്‍ സോഷ്യലിസ്റ്റ്‌ ആണെന്ന് ഞാന്‍ സമ്മതിച്ചില്ല ഞാന്‍ അത്തരത്തില്‍  ഒരു കുട്ടിയേ അല്ല ഞാന്‍ നല്ല കുട്ടിയാണല്ലോ പിന്നെ ഇയാളെന്താ  എന്നെ പിടിച്ചു  സോഷ്യലിസ്റ്റ്‌ ആക്കിയത്  എനിക്ക് സഹിച്ചില്ല എന്റെ ദേഷ്യം  കണ്ടിട്ടാകാം അയാള്‍ എന്നെ വീണ്ടും വീണ്ടും സോഷ്യലിസ്റ്റ്‌ ആക്കി  കൊണ്ടിരുന്നു അവസാനം സഹി കേട്ട് അവസാനത്തെ അടവായ കരച്ചില് എടുത്തു ഞാന്‍ ഉമ്മാന്റെ  അടുത്തേക്ക്‌ ഓടി ഉമ്മ എന്നെ സമാധാനിപ്പിച്ചത് ഇങ്ങിനെ " എന്റെ മോന്‍ കരയണ്ട മോന്‍ നല്ല കുട്ടി തന്നെ യാണ് കേട്ടോ ... സോഷ്യലിസ്റ്റ്‌ അയാളുടെ മോനായിരിക്കും ... "അതിനിടയില്‍  സോഷ്യലിസത്തിന്റെ   അര്‍ഥം പറയാന്‍ ഉമ്മ ശ്രമിച്ചപ്പോഴൊക്കെ  ഞാന്‍ പൂര്‍വ്വാധികം ശക്തിയായി  അണ്ണാക്ക് തുറന്നു കൊണ്ടിരുന്നു .

Tuesday, October 12, 2010

പ്രവാസം ബാക്കി വെച്ചത്

ചുട്ടുപൊള്ളുന്ന മണലാരണ്യത്തില്‍ കഫീലിന്റെ ശകാരവും സഹിച്ചു തുച്ഛമായ ശമ്പളത്തിന് നാലര വര്‍ഷം കഠിനാധ്വാനം ചെയ്ത് അല്‍പ പ്രാണന്‍ ആയപ്പോഴാണ് അയാള്‍ മടക്ക യാത്രക്കൊരുങ്ങിയത് .എന്നിട്ടും വീണ്ടും തന്റെ സേവനം ഒഴിച്ച് കൂടാന്‍ വയ്യാത്ത പോലെ കഫീല്‍ അയ്യാളെ രണ്ടു വര്‍ഷം കൂടി പല ഒഴിവുകളും പറഞ്ഞു പിടിച്ചു നിര്‍ത്തി . അങ്ങിനെ നീണ്ട ആറര വര്‍ഷത്തെ പ്രയാസകരമായ പ്രവാസ ജീവിതം അവസാനിപ്പിച്ച് അയാള്‍ മടക്ക യാത്രക്കൊരുങ്ങുകയാണ് .


സുഹൃത്തുകള്‍ വാങ്ങി കൊടുത്ത സാധനങ്ങളും തന്റെ വസ്ത്രങ്ങളും അടക്കി വെച്ച് കൊണ്ട് പോകാനുള്ള പെട്ടി കെട്ടി ഭാരമെല്ലാം തിട്ട പെടുത്തി മുറിയുടെ ഒരു മൂലയില്‍ ഒതുക്കി വെച്ച് നാളെ താനെത്തുന്നതും പ്രതീക്ഷിച്ചു തന്റെ മുറിയും മറ്റും തയ്യാറാക്കുന്ന പ്രിയതമയുടെ വെപ്രാളം മനകണ്ണിലൂടെ കണ്ടുകൊണ്ടു അയാള്‍ കീറി ചിതലിച്ച കിടക്കയിലേക്ക് ചെരിഞ്ഞു .താനിന്നു വരെ തന്റെ വികാരങ്ങളും വിചാരങ്ങളും അടക്കി തന്റെ മോഹങ്ങളെല്ലാം നിശബ്ദമായി പങ്കുവെച്ചിരുന്ന കല്ലിച്ച തലയിണയോട് നാളെ തന്നെ സ്വീകരിക്കാന്‍ എയര്‍ പോര്‍ട്ടിലെത്തുന്ന ആറര വയസ്സുകാരനെയും അവന്റെ അമ്മയെയും കുറിച്ച് സ്വകാര്യം പറഞ്ഞു കൊണ്ട് നിദ്രയിലേക്ക് വഴുതി വീണു .ഗാഡമായ നിദ്രക്കൊടുവില്‍ യാത്രയാകുവാനുള്ള ഒരുക്കത്തിനായി അയ്യാള്‍ മെത്തയില്‍ നിന്നും അതിവേഗം ചാടിയെഴുന്നേറ്റു .പക്ഷെ മൂക്കില്‍ ഘടിപ്പിച്ചിരിക്കുന്ന കുഴലുകളും നാഡിക്ക് മുകളിലായി കുത്തി പിടിപ്പിച്ചിരിക്കുന്ന സൂചികളും അയാളെ അതിനെക്കാള്‍ ശക്തിയായി മെത്തയിലേക്ക് തന്നെ വലിച്ചു കിടത്തി . ചുറ്റും കൂടി നില്‍ക്കുന്ന സുഹൃത്തുക്കളുടെ വിഷാദ പൂര്‍ണമായ മുഖങ്ങളിലേക്ക് അമ്പരപ്പോട്കൂടെ നോക്കി കൊണ്ട് നിശബ്ദമായി കണ്ണുകള്‍ കൊണ്ട് തന്റെ അവസ്ഥയുടെ കാരണമന്വേഷിച്ച അയാള്‍ക്ക് അടക്കി പിടിക്കുന്ന ദു:ഖമാണ് ആ മുഖങ്ങളില്‍ നിന്ന് വായിച്ചെടുക്കാന്‍ കഴിഞ്ഞത് .തന്റെ ശരീരത്തിന് ഹൃദയത്തിന്റെ ആഹ്ലാദം ഉള്‍ക്കൊള്ളാനുള്ള ശേഷിയില്ലെന്ന് അയാള്‍ സാവധാനം തിരിച്ചറിഞ്ഞു . നയനങ്ങളുടെ ചലനം തിരിച്ചറിഞ്ഞു തന്റെ മുഖത്തോട് ചെവിയടുപ്പിച്ച സുഹൃത്തിനോട് താനിത് വരെ കണ്ടിട്ടില്ലാത്ത തന്റെ പോന്നോമാനയുടെ മുഖം ഒന്ന് കാണാനുള്ള ആഗ്രഹം അറിയിക്കുമ്പോള്‍ ദീനമായ തേങ്ങല്‍ തിരിച്ചരിഞ്ഞിട്ടെന്ന വണ്ണം അയാളുടെ മുഖം ശോക മൂകമായി. സുഹൃത്തുക്കള്‍ക്കിടയില്‍ തര്‍ക്കങ്ങളും വിതര്‍ക്കങ്ങളും ഉയര്‍ന്നു കൊണ്ടിരുന്നു .തന്റെ ആഗ്രഹങ്ങള്‍ക്ക് ഇപ്പോള്‍ സ്വതന്ത്രമായ നിലപാടുകള്‍ കൊണ്ട് പൂര്‍ത്തികരിക്കാന്‍ കഴിയുന്നില്ലല്ലോ എന്ന സങ്കടം അയ്യാളെ വീണ്ടും തളര്‍ത്തി . തര്‍ക്ക വിതര്‍ക്കങ്ങള്‍ക്കൊടുവില്‍ ഡോക്ടറുടെ സമ്മതത്തോടെ വിമാന യാത്രക്കുള്ള രേഖകളൊക്കെ തയ്യാറാക്കി അയാളുടെ മുഴുവന്‍ സമ്പാദ്യങ്ങളുടെ ആകെത്തുകയും എടുത്തു കെട്ടി സുഹൃത്തുക്കള്‍ അയാളെ എയര്‍ പോര്‍ട്ടിലേക്ക് യാത്രയാക്കി .ബോഡിംഗ് പാസ്‌ എടുക്കാനായി കൌന്ടരിലേക്ക് അടുക്കവേ മുന്‍പ് കാലൊടിഞ്ഞ യാത്രക്കാരനെ നിര്‍ബന്ധ പൂര്‍വ്വം വീല്‍ ചെയറില്‍ നിന്നെഴുന്നെല്‍പ്പിച്ചു നടത്തി പരിശോധിച്ച എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ കുറിച്ചുള്ള ഭയം അയാളെ തന്റെ വീല്‍ ചെയറില്‍ നിന്ന് സാവധാനം ഉയര്‍ത്തി കൌണ്ടറില്‍ എത്തിയ അയാളെ പേപ്പറുകള്‍ എല്ലാം പരിശോധിച്ച ഉദ്യോഗസ്ഥന്‍ വീല്‍ ചെയറില്‍ നിന്ന് എഴുന്നേറ്റ തന്റെ ആരോഗ്യ സ്ഥിതിയില്‍ കുഴപ്പമൊന്നുമില്ല എന്ന ആരോപണത്തോടെ തിരിച്ചയച്ചു ,ആ ഹൃദയശൂന്യന്റെ ക്രൂരതയെ ശപിച്ചുകൊണ്ട് വീണ്ടും ആശുപത്രി കിടക്കയിലേക്ക് ആനയിക്ക പെട്ട അയാള്‍ അവ്യക്തമായ ചിത്രങ്ങള്‍ കണക്കെ ഈര്‍പം ഉണങ്ങിയ മേല്‍ക്കൂരയിലേക്ക് മിഴി തുറന്നു കിടന്നു രാത്രിയുടെ ഏതോ നിശബ്ദദയില് അയാളുടെ ഞരക്കാമോ മൂളലോ ആരും കേട്ടില്ല gaaddamaaya ഉറക്കില്‍ നിന്നും ഉണര്‍ന്ന അയാളുടെ സുഹൃത്തുക്കള്‍ രാവിലെ കൊടുക്കാനുള്ള മരുന്ന് കുപ്പിയുടെ അടപ്പില്‍ അളന്നു തിട്ട പെടുത്തി അയാള്‍ക്ക് വായ കഴുകാനുള്ള വെള്ളവുമായി അയാളെ കുലുക്കി വിളിച്ചു .പക്ഷെ ആരോടെല്ലാമോ ഉള്ള അമര്‍ഷം മുഖത്ത് മുറുക്കി പിടിച്ചു തണുത്തു വിറങ്ങലിച്ചിരുന്നു അയാളുടെ ശരീരം .നേരത്തെ തയ്യാറാക്കിയ പേപ്പറുകള്‍ ഉപയോഗ്യ ശൂന്യമായ തിനാല്‍ പുതിയ രേഖകള്‍ക്കായി വീണ്ടും മൂന്നു നാലു ദിനങ്ങള്‍ കൂടി

അയാള്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ വിശ്രമിച്ചു.മൃദദേഹത്തെ അനുഗമിക്കാന്‍ തയ്യാറായ അയാളുടെ സുഹൃത്തിനു നന്ദി പറഞ്ഞു അയാളുടെ ശരീരം. സുഹൃത്തുക്കള്‍ തന്നെ എയര്‍ പോര്‍ടിലെ മറ്റു രേഖകളെല്ലാം ശെരിയാക്കി അയാള്‍ക്ക് അവസാനമായ യാത്ര മൊഴിനല്‍കി മൃദദേഹത്തെ കാര്‍ഗോ ബെല്ട്ടിലേക്ക് വെച്ച് കൊടുത്തു തിരിഞ്ഞു നടന്നു .അയാളുടെ സുഹൃത്തിന്റെ ബോര്‍ഡിംഗ് പാസ്‌ എടുത്തു അയാളെയും യാത്രയാക്കി സുഹൃത്തുക്കള്‍ തിരിഞ്ഞു നടന്നു . അപ്രതീക്ഷിതമായ യാത്രയ്ക്കു കാരണക്കാരനായ തന്റെ പ്രിയ സുഹൃത്തിന്റെ വിയോഗം മനസ്സിനെല്‍പ്പിച്ച ഭാരം മുഖത്ത് വീര്‍പ്പുമുട്ടലായി നിഴലിച്ചു നില്‍ക്കെ ശുഭയാത്ര നേര്‍ന്ന എയര്‍ ഹോസ്ടസിനെ ശ്രദ്ധിക്കാതെ ആ മൃത ശരീരത്തിന്റെ സഹ യാത്രികന്‍ അകത്തേക്ക് കടന്നു തന്റെ സീറ്റ്‌ തിരഞ്ഞു പിടിച്ചു ഇരിപ്പുറപ്പിച്ചു .വിമാനമുയരുന്നതും പ്രതീക്ഷിചിരിക്കെ ചിന്തയിലൂടെ തങ്ങളുടെ പ്രഥമ മേളനം മുതല്‍ തന്റെ പ്രിയ സുഹൃത്തിന്റെ വിയോഗം വരെയുള്ള ഓരോ ദൃശ്യങ്ങളും ഓടി മറഞ്ഞു കൊണ്ടിരുന്നു ... മൃത ശരീരം ഏറ്റു വാങ്ങാന്‍ വരുന്ന ബന്ധുക്കളുടെ ദുഃഖ ഭാരം നിറഞ്ഞ മുഖങ്ങളെ എങ്ങിനെ നേരിടും എന്നറിയാതെ അയാള്‍ വീര്‍പ്പു മുട്ടി.എന്തായിരിക്കും ആ മുഖങ്ങള്‍ പറയുക പറയാത്ത എന്തൊക്കെ കാര്യങ്ങള്‍ ആ മനസുകളില്‍ ഉണ്ടാകും, ഒരല്ലലും ഇല്ലാതെ കഴിഞ്ഞു പോയിരുന്ന എന്റെ ചങ്ങാതിയുടെ ഭാര്യ എങ്ങിനെ ഇത് താങ്ങും. അവളുടെ മനസ്സിന്റെ നിസ്സങ്കതയില്‍ കുത്തി നോവിക്കുന്ന ബന്ധുക്കള്‍ എല്ലാം ചിന്തിച്ചു കൊണ്ട് വൃത്തി ഹീനമായ കുഷ്യന്‍ കസേരയില്‍ അയാള്‍ കണ്ണുകളടച്ചിരുന്നു .അപ്പോള്‍ മറ്റേതോ രാജ്യത്തേക്കുള്ള വിമാനത്തില്‍ - തന്റെ ചുറ്റിലും കൂടാന്‍ പോകുന്ന ജനാരവവും നിറഞ്ഞൊഴുകുന്ന കണ്ണുകളും വൃഥാ പ്രതീക്ഷിച്ചു തണുത്തു വിറങ്ങലിച്ചു അയളുടെ സുഹൃത്തിന്റെ മൃദ ശരീരം ..............

Sunday, June 6, 2010


pacha puthacha ente Keralam innu ormmayil mathramaayirikkunnu, nale athu charithramakum pinne athoru verum kadhayay marum .varunna thalamura aa kadhaye kettu kadhayakki matti nirthum
appol.... upajeevanathinte shwasa vayu labhikkathe ente kunjungal alari karayum .......,
appol..... bheekarathayude vyali kanakke vikasanathinte mani soudhangal avare nokki pallilikkum ......
njanappool ................

Saturday, September 5, 2009

ഇന്റര്‍നെറ്റ്










ഇന്റര്‍നെറ്റ് ഇല്ലാത്ത കാലത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് നമ്മള്‍. യൂടൂബും ബ്ലോഗുകളും ഫേസ്ബുക്കും ട്വിറ്ററുമെല്ലാം ചേര്‍ന്ന് ആശയവിനിമയത്തിന്റെ നട്ടെല്ലായി ഇന്റര്‍നെറ്റ് മാറിയിരിക്കുന്നു. ലോകത്ത് നൂറുകോടിയിലേറെപ്പേര്‍ ഇന്ന് ഇന്റര്‍നെറ്റിനെ അവരുടെ കമ്മ്യൂണിക്കേഷന്‍ ഉപാധിയായി കണക്കാക്കുന്നു.

എന്നാല്‍, മറ്റേത് വാര്‍ത്താവിനിമയ ഉപാധിയും പോലെ ഇന്റര്‍നെറ്റും ഇല്ലാത്ത ഒരു കാലമുണ്ടായിരുന്നു. അതിന് അധികം പിന്നോട്ട് പോകേണ്ടതില്ല. 40 വര്‍ഷമേ ആയിട്ടുള്ളു ഇന്റര്‍നെറ്റ് ആവിര്‍ഭവിച്ചിട്ട്.

1969 സപ്തംബര്‍ രണ്ടിന് ലോസ് ആഞ്ജലിസില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫ. ലിയോനാര്‍ഡ് ക്ലീന്റോക്കിന്റെ ലാബില്‍ സമ്മേളിച്ച ഇരുപതോളം പേര്‍ വിചിത്രമായ ഒരു കാഴ്ച കണ്ടു. ഭീമാകാരമാര്‍ന്ന രണ്ട് കമ്പ്യൂട്ടറുകള്‍ 15 അടി നീളമുള്ള കേബിളിലൂടെ, അര്‍ഥമില്ലാത്ത ടെസ്റ്റ് ഡേറ്റ വിനിമയം ചെയ്യുന്നു.

ശരിക്കു പറഞ്ഞാല്‍, 1901 ഡിസംബര്‍ 12-ന് അറ്റ്‌ലാന്റിക്കിന് കുറുകെ മോഴ്‌സ്‌കോഡിലെ 'എസ്' അക്ഷരത്തിന് പകരമുള്ള മൂന്ന് ക്ലിക്കുകള്‍ വിനിമയം ചെയ്യുക വഴി ഇറ്റലിക്കാരനായ ഗൂഗ്ലിയെല്‍മോ മാര്‍ക്കോണി റേഡിയോയ്ക്ക് ജന്‍മം നല്‍കിയതിന് സമാനമായ ഒന്നായിരുന്നു പ്രൊഫ. ക്ലീന്റോക്കിന്റെയും സംഘത്തിന്റെയും ഡേറ്റാ വിനിമയത്തിലൂടെ സംഭവിച്ചത്.


പില്‍ക്കാലത്ത് ഇന്റര്‍നെറ്റ് എന്ന് വിളിക്കപ്പെട്ട 'അര്‍പാനെറ്റ്'(ARPANET) നെറ്റ്‌വര്‍ക്കിന്റെ തുടക്കം അതായിരുന്നു. ഒരു മാസം കഴിഞ്ഞ് സ്റ്റാന്‍ഫഡ് ഇന്‍സ്റ്റിട്ട്യൂട്ട് ആ നെറ്റ്‌വര്‍ക്കില്‍ പങ്കാളിയായി. സാന്റ ബാര്‍ബറയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയും ഉത്താ സര്‍വകലാശാലയും 1969 അവസാനത്തോടെ അര്‍പാനെറ്റില്‍ അണിചേര്‍ന്നു. അങ്ങനെ ആ നെറ്റ്‌വര്‍ക്ക് വളര്‍ന്നു.

1970-കളില്‍ ഇ-മെയില്‍ രംഗത്തെത്തി. ടി.സി.പി/ഐ.പി. കമ്മ്യൂണിക്കേഷന്‍സ് പ്രോട്ടോക്കോളുകള്‍ നിലവില്‍ വന്നു. ഒട്ടേറെ നെറ്റ്‌വര്‍ക്കുകളെ പരസ്​പരം ബന്ധിക്കാന്‍ അരങ്ങൊരുങ്ങിയത് ഈ പ്രോട്ടോക്കോളുകളോടെയാണ്. അതുവഴി ഇന്റര്‍നെറ്റ് രൂപമെടുത്തു. ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഡോട്ട് കോം (.com), ഡോട്ട് ഓര്‍ജ് (.org) തുടങ്ങിയ ഇന്റര്‍നെറ്റ് അഡ്രസ്സിങ് സംവിധാനം 1980-കളില്‍ പിറവിയെടുത്തു.

ബ്രിട്ടീഷ് ഗവേഷകനായ ടിം ബേണേഴ്‌സ് ലീ രൂപം നല്‍കിയ വേര്‍ഡ് വൈഡ് വെബ്ബ് (www) തൊണ്ണൂറുകളുടെ തുടക്കത്തോടെ രംഗത്തെത്തി. അതോടെയാണ് ഇന്റര്‍നെറ്റ് വിപ്ലവം ലോകത്ത് ആരംഭിക്കുന്നത്. ഇന്നു കാണുന്ന രൂപത്തില്‍ ഇന്റര്‍നെറ്റിനെ വിവരവിനിമയത്തിന്റെ ആണിക്കല്ലാക്കി മാറ്റിയത് അതാണ്.

1969-ല്‍ അര്‍പാനെറ്റിന് തുടക്കമിടുന്നതിന് ഏതാണ്ട് ഒരു പതിറ്റാണ്ടിന് മുമ്പ് തന്നെ, ഇന്റര്‍നെറ്റിന്റെ ആണിക്കല്ലായ 'പാക്കറ്റ് നെറ്റ്‌വര്‍ക്കു'കള്‍ സംബന്ധിച്ച ഗണിതസിദ്ധാന്തത്തിന് പ്രൊഫ. ക്ലീന്റോക്ക് രൂപംനല്‍കിയിരുന്നു. മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി)യില്‍ അദ്ദേഹം വിദ്യാര്‍ഥിയായിരിക്കുമ്പോഴായിരുന്നു അത്.

പിന്നീട് അര്‍പാനെറ്റിന് രൂപംനല്‍കുമ്പോഴും, ഇന്നത്തെ നിലയ്ക്ക് വീഡിയോകള്‍ വിനിമയം ചെയ്യാനോ മൈക്രോബ്ലോഗിങ് നടത്താനോ പോഡ്കാസ്റ്റിങിനോ കമ്മ്യൂണിറ്റി നെറ്റ്‌വര്‍ക്കുകളാകാനോ തങ്ങളുടെ സൃഷ്ടിക്ക് കഴിയുമെന്ന് പ്രൊഫ. ക്ലീന്റോക്കോ സഹപ്രവര്‍ത്തകരോ സങ്കല്‍പ്പിക്കുക പോലും ചെയ്തിരുന്നില്ല. സ്വതന്ത്രമായി വിവരങ്ങള്‍ കൈമാറാന്‍ കഴിയുന്ന ഒരു തുറന്ന സംവിധാനം, അതുമാത്രമാണ് ഗവേഷകരുടെ മനസിലുണ്ടായിരുന്നത്.

'തുറന്ന സംവിധാനം' എന്ന ആ സങ്കല്‍പ്പത്തിന്റെ ബലത്തിലാണ് ഇന്റര്‍നെറ്റ് ഇന്നത്തെ നിലയിലേക്ക് വളര്‍ന്നത്. അതേസമയം, കമ്പ്യൂട്ടര്‍ ഭേദകര്‍ പോലുള്ള കുബുദ്ധികള്‍ വഴി ഇന്ന് ഇന്റര്‍നെറ്റിന് ഏറ്റവും വലിയ ഭീഷണിയാകുന്നതും ആ തുറന്ന മനോഭാവം തന്നെയാണ്.

ഒരു സൈനികപദ്ധതി എന്ന നിലയ്ക്ക് ഇന്റര്‍നെറ്റിന് ആദ്യകാലത്ത് സാമ്പത്തിക സഹായം ചെയ്തത് യു.എസ്. സര്‍ക്കാരാണ്. പക്ഷേ, മഹത്തായ ഒരു ആശയമെന്ന നിലയ്ക്ക് അതിന് വളര്‍ന്നുവരാന്‍ അവര്‍ തടസ്സം നിന്നില്ല. 1990-ല്‍ ടിം ബേണേഴ്‌സ് ലീ വേള്‍ഡ് വൈഡ് വെബ്ബിന് രൂപം നല്‍കിയപ്പോള്‍, അത് ഇന്റര്‍നെറ്റില്‍ റിലീസ് ചെയ്യാന്‍ ആരോടും അനുവാദം പോലും ചോദിക്കേണ്ടി വന്നില്ല. അത്രയ്ക്ക് സ്വതന്ത്രമായാണ് ഇന്റര്‍നെറ്റ് വളര്‍ന്നത്.

മുഖ്യധാരാ മാധ്യമങ്ങള്‍ പോലും ഇന്ന് ഇന്റര്‍നെറ്റിലേക്ക് ചെക്കേറുകയാണ്. പുതിയ വ്യാപാര മാതൃകകളും സാമ്പത്തിക പരിപ്രേക്ഷ്യവും ഇന്റര്‍നെറ്റിനായി ആവിര്‍ഭവിച്ചു കഴിഞ്ഞു. ഇതുവരെ മനുഷ്യന്‍ വികസിപ്പിച്ച സര്‍വ മാധ്യമസാധ്യതകളും സമ്മേളിക്കാനുള്ള ഇടമായിക്കൂടി ഇന്റര്‍നെറ്റ് പരിണമിച്ചിരിക്കുന്നു. ഗുട്ടര്‍ബര്‍ഗിന്റെയും മാര്‍ക്കോണിയുടേയും ബേര്‍ഡിന്റെയും മുന്നേറ്റങ്ങളെ നാല്പത് വര്‍ഷംകൊണ്ട് ഇന്റര്‍നെറ്റ് അതിന്റെ ചിറകിന്‍ കീഴിലാക്കിയിരിക്കുന്നുവെന്ന സാരം.

Friday, August 28, 2009

എന്ത്‌?
കൊട്ടാരത്തിലെ തൂപ്പുകാരി ഭരണാധികാരിയുടെ പട്ടുമെത്തയില്‍ കയറിക്കിടക്കുകയോ?
അയാള്‍ കോപം കൊണ്ട്‌ വിറച്ചു. ചമ്മട്ടിയുമായി വന്ന് അട്ടഹസിച്ചു
അവള്‍ ഞെട്ടിയുണര്‍ന്നു. കോപാകുലനായി ചമ്മട്ടിയുമേന്തി നില്‍ക്കുന്ന ഭരണാധികാരിയെക്കണ്ട്‌ ഭയന്നു വിറച്ചു.
അത്രക്കായോ?
ചാട്ട വായുവില്‍ ഉയര്‍ന്നു താണു. വേദന കൊണ്ട്‌ അവള്‍ പുളഞ്ഞു. അവള്‍ കെഞ്ചി. ഇനിയും തന്നെ അടിക്കരുതെന്ന്. പക്ഷെ, ചമ്മട്ടി വീണ്ടുംവായുവില്‍ ഉയര്‍ന്നു താണു.
പെട്ടെന്ന് അവള്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി.
ഭരണാധികാരി അമ്പരന്നു. ഇതെന്തു കഥ.
ഇതുവരെ വേദന കൊണ്ട്‌ പുളഞ്ഞ അവള്‍ പെട്ടെന്ന് പൊട്ടിച്ചിരിക്കാന്‍...
അവളുടെ ചിരിയുടെ പൊരുളറിഞ്ഞ ഭരണാധികാരി ഞെട്ടി. കുറച്ചു മുമ്പ്‌ അയാളുടെ ചാട്ടയില്‍ നിന്ന് അവള്‍ക്ക്‌ ലഭിച്ച അടിയേക്കാള്‍ മുര്‍ച്ചയുണ്ടായിരുന്നു അവളുടെ വാക്കുകള്‍ക്ക്‌..
അതയാളുടെ ജീവിതത്തില്‍ വഴിത്തിരിവുകളുണ്ടാക്കി. ജീവിതത്തെ ഗൗരവമായിക്കാണുന്ന ഏതൊരാളിലും അവളുടെ വാക്കുകള്‍ ചമ്മട്ടിയുടെ പ്രഹരത്തേക്കാള്‍ മൂര്‍ച്ചയോടെ പതിക്കാതിരിക്കില്ല.
അതെ, എന്തായിരുന്നു അവളുടെ ചിരിയുടെ പൊരുള്‍...?
ചാട്ടവാറിന്റെ പ്രഹരത്തേക്കാള്‍ മൂര്‍ച്ചയുണ്ടായിരുന്ന അവളുടെ വാക്കുകള്‍ എന്തായിരുന്നു.