Friday, August 28, 2009

എന്ത്‌?
കൊട്ടാരത്തിലെ തൂപ്പുകാരി ഭരണാധികാരിയുടെ പട്ടുമെത്തയില്‍ കയറിക്കിടക്കുകയോ?
അയാള്‍ കോപം കൊണ്ട്‌ വിറച്ചു. ചമ്മട്ടിയുമായി വന്ന് അട്ടഹസിച്ചു
അവള്‍ ഞെട്ടിയുണര്‍ന്നു. കോപാകുലനായി ചമ്മട്ടിയുമേന്തി നില്‍ക്കുന്ന ഭരണാധികാരിയെക്കണ്ട്‌ ഭയന്നു വിറച്ചു.
അത്രക്കായോ?
ചാട്ട വായുവില്‍ ഉയര്‍ന്നു താണു. വേദന കൊണ്ട്‌ അവള്‍ പുളഞ്ഞു. അവള്‍ കെഞ്ചി. ഇനിയും തന്നെ അടിക്കരുതെന്ന്. പക്ഷെ, ചമ്മട്ടി വീണ്ടുംവായുവില്‍ ഉയര്‍ന്നു താണു.
പെട്ടെന്ന് അവള്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി.
ഭരണാധികാരി അമ്പരന്നു. ഇതെന്തു കഥ.
ഇതുവരെ വേദന കൊണ്ട്‌ പുളഞ്ഞ അവള്‍ പെട്ടെന്ന് പൊട്ടിച്ചിരിക്കാന്‍...
അവളുടെ ചിരിയുടെ പൊരുളറിഞ്ഞ ഭരണാധികാരി ഞെട്ടി. കുറച്ചു മുമ്പ്‌ അയാളുടെ ചാട്ടയില്‍ നിന്ന് അവള്‍ക്ക്‌ ലഭിച്ച അടിയേക്കാള്‍ മുര്‍ച്ചയുണ്ടായിരുന്നു അവളുടെ വാക്കുകള്‍ക്ക്‌..
അതയാളുടെ ജീവിതത്തില്‍ വഴിത്തിരിവുകളുണ്ടാക്കി. ജീവിതത്തെ ഗൗരവമായിക്കാണുന്ന ഏതൊരാളിലും അവളുടെ വാക്കുകള്‍ ചമ്മട്ടിയുടെ പ്രഹരത്തേക്കാള്‍ മൂര്‍ച്ചയോടെ പതിക്കാതിരിക്കില്ല.
അതെ, എന്തായിരുന്നു അവളുടെ ചിരിയുടെ പൊരുള്‍...?
ചാട്ടവാറിന്റെ പ്രഹരത്തേക്കാള്‍ മൂര്‍ച്ചയുണ്ടായിരുന്ന അവളുടെ വാക്കുകള്‍ എന്തായിരുന്നു.

No comments: